Sunday, July 30, 2006

മരണമൊഴി മുഴക്കുന്നവറ്ക്കായ്

മരണമൊഴി മുഴക്കുന്നവറ്ക്കായ്

ഭൂമിയിലേക്കുള്ള തുരുമ്പിച്ച വാതായനങ്ങള്‍

ഭൂമിയിലേക്കുള്ള തുരുമ്പിച്ച വാതായനങ്ങള്‍ തുറന്ന്‌, ഒരു വെള്ളിയാഴ്ചരാത്രിയില്‍ മരിച്ചവ കൊല്ലപ്പെവനും ആത്‌മഹത്യ ചെയ്‌തവനും നടക്കാനിറങ്ങി.
ഭിന്നാഭിരുചിയുള്ള മൂന്നു പ്രേതങ്ങള്‍ ഈവിധം സംഗമിക്കണമെങ്കില്‍ അന്നൊരു പതിമൂന്നാം തീയതികൂടി ആവുമെന്നു തീര്‍ച്ചയാണല്ലോ.
വലിയപള്ളിയിലെ സെമിത്തേരിയുടെ കാടുപടലം മൂടിയ പിന്‍പന്തിയില്‍നിന്നുമാണ്‌ ആദപ്രേതം പമ്മിപ്പതുങ്ങി ഇറങ്ങിയത്‌. അവന്റെ അവഗണിക്കപ്പെ കുഴിമാടത്തില്‍ കറുത്തുമെല്ലിച്ച കുരിശ്‌ സഫലമായ ഒരാത്‌മഹത്യ പോലെ ഒടിഞ്ഞുതൂങ്ങിക്കിടന്നു. എല്ലാ കുരിശുകളെയും പോലെ, കാറ്റിന്റെ തന്നിഷ്‌ടത്തില്‍ അടയ്ക്കപ്പെടുകയോ തുറക്കപ്പെടുകയോ ചെയ്യുന്ന പള്ളിഗോപുരത്തിന്റെ കിളിവാതിലിലേക്കു നോക്കിയായിരുന്നു അതു നിലകൊണ്ടത്‌.
രണ്ടാം പ്രേതമാകട്ടെ സമീപത്തെ ചുടുകാി‍ല്‍നിന്നുമാണ്‌ ഉയിര്‍ത്തെഴുന്നേറ്റത്‌. കനല്‍കെടാത്ത ചിതകളില്‍നിന്നു ശങ്കാകുലമായ നോങ്ങള്‍ അവനുമേല്‍ പതിച്ചുകൊണ്ടിരുന്നു. അവന്റെ ദേഹമാകെ ചാര"പുരണ്ടിരുന്നു.
പിന്നെയുള്ള മൂന്നാമന്‍ മീസാന്‍കല്ലുകള്‍ നിരന്ന ഖബറുകള്‍ക്കിടയില്‍നിന്നു മേലാസകലം മണ്ണുപുരണ്ടു കടന്നുവന്നു.
പിന്നി ജന്മങ്ങള്‍ ഈ മൂന്ന്‌ ആത്‌മാക്കള്‍ക്കു വച്ചുനീി‍യത്‌ ഏതുതരം ജീവിതമായിരുന്നുവെന്നതോ അവയുടെ കാലദേശങ്ങള്‍ ഏവയായിരുന്നുവെന്നതോ ഈ കഥയില്‍ പ്രസക്തമല്ല. അവര്‍ മൂന്നു പ്രേതങ്ങള്‍ മാത്രമാവുന്നു, അതാണ്‌ കാരണം.

ഇത്രയും രേഖപ്പെടുത്തിയതോടെ വഴിതടഞ്ഞ്‌ കഥാകൃത്ത്‌ വിഷണ്ണനായി ഇരുന്നു. കുറിച്ചുതുടങ്ങിയ കഥയുടെ വര്‍ത്തമാനകാലാവസ്ഥയെക്കുറിച്ചോ ഭാവികാലസാധതയെക്കുറിച്ചോ വക്തതയുണ്ടായിരുന്നില്ല അയാള്‍ക്ക്‌. രചനയ്ക്ക്‌ ഇനിയൊരു ഭൂതകാലം വേണ്ടതില്ലാത്തതിനാല്‍ അത്‌ അപ്രസക്തവും. ഈ കഥയിലൂടെ പരീക്ഷണസ്വഭാവമുള്ള ഒരു പണിരീതിയാണ്‌ അയാള്‍ ലക്ഷമിി‍രുന്നത്‌. ഇന്നോളം രചിച്ച കഥകള്‍ക്കെല്ലാം അയാള്‍ക്ക്‌ ഒരു കഥാതന്തുവിന്റെ പ്രേരകബലമുണ്ടായിരുന്നുവെങ്കില്‍ ഈ കഥയാവെ‍, ഇതെഴുതുമ്പോള്‍പ്പോലും എവിടേക്ക്‌ പോകുമെന്ന്‌ നിശ്ചയമില്ലാത്തവിധം ക്രമരഹിതവും കുഴമറിഞ്ഞതുമാണ്‌. അയാള്‍ക്ക്‌ ആകക്കൂടി കൈമുതലുണ്ടായിരുന്നത്‌ 'ഒരു വെള്ളിയാഴ്ചരാത്രിയില്‍ മൂന്നു പ്രേതങ്ങള്‍ നടക്കാനിറങ്ങി' എന്ന പ്രഥമവരി മാത്രമാണ്‌. ഭൂമിയിലേക്കുള്ള തുരുമ്പിച്ച വാതായനങ്ങള്‍ 'തുറന്ന്‌' എന്ന വിശേഷണം പോലും ആദ്യ വരി എഴുതിയിതിനു പിന്നാലെ മുകളിലേക്കൊരു ദിശാസൂചന അടയാളപ്പെടുത്തി വിളക്കിച്ചേര്‍ത്തതാണ്‌. ബീജാക്ഷരം വടിവെടുക്കുന്ന പ്രക്രിയപോലെ അതു ജീവന്‍വച്ച്‌ ഒരു കഥ രൂപം പ്രാപിക്കുമെന്ന വിശദീകരണമില്ലാത്തൊരു ഉള്‍വിളിയായിരുന്നു എഴുത്തിനുള്ള പ്രേരണ.
എഴുത്തിന്‌ ഇങ്ങനെ സംബന്‌ധമോ അസംബന്‌ധമോ ആയ എന്തും നിമിത്തമാവാം എന്നിരിക്കെ, ഗര്‍ഭത്തിലേ ഛിദ്രിച്ചുപോയ കഥാഭ്രൂണത്തെ ചുറ്റിപ്പറ്റി വേണമെങ്കില്‍ ഒരു കഥ ചമയ്ക്കാം അയാള്‍ക്ക്‌.
എന്നാല്‍ കഥയ്ക്കും കഥ പിറക്കുന്ന കടലാസിനുമപ്പുറം യഥാര്‍ത്ഥമായും നടക്കാനിറങ്ങിയ മൂന്നു പ്രേതങ്ങള്‍ അന്നേരം തങ്ങളെക്കുറിച്ച്‌ എഴുതപ്പെടുന്ന കഥ വായിക്കാന്‍ എത്തി.
"പാവം നമുക്കീ മനുഷനൊരു കഥയുണ്ടാക്കിക്കൊടുക്കാം." കഥ നടക്കുന്ന കടലാസിനു വെളിയിലെ പ്രേതങ്ങള്‍ പറഞ്ഞു.
ഇവിടെ പക്ഷേ, ഒരു പ്രശ്‌നമുള്ളത്‌ പ്രേതങ്ങള്‍ക്കു മനുഷരോടോ മനുഷര്‍ക്ക്‌ പ്രേതങ്ങളോടോ സംസാരിക്കാനുതകുന്ന സംവേദനരീതികള്‍ നിലവിലില്ല എന്നതാണ്‌. അതിനാല്‍ പ്രേതങ്ങളുടെ പ്രേതഭാഷ ഗ്രഹിച്ചെടുക്കാന്‍ കഥാകൃത്തിനു കഴിയുമായിരുന്നില്ല. എങ്കില്‍ക്കൂടി പ്രേതങ്ങള്‍ക്കു സ്വപ്‌നങ്ങള്‍ക്കുമേല്‍ നിയന്ത്രണമുണ്ടായിരുന്നതിനാല്‍ കഥാകൃത്തിന്റെ സ്വപ്‌നത്തിലേക്കു കടന്നുചെന്നു കഥ പറഞ്ഞുകൊടുക്കുവാനു" ആ വഴി കടലാസില്‍ പ്രവേശിക്കുവാനു" ആവുമായിരുന്നു.
അതിനാല്‍ അവര്‍ കഥാകൃത്ത്‌ ഉറങ്ങുവാനായി കാത്തിരുന്നു.
കഥയ്ക്കു പിന്നിലെ കഥയില്ലായ്‌മ ഒരു കഥാകൃത്തിന്റെ ഉറക്കത്തെയാണ്‌ ആദ്യം ആക്രമിക്കുക. ആകാശത്തിന്റെയും ഭൂമിയുടെയും നിയമങ്ങളില്‍നിന്ന്‌ അവന്റെ പ്രജ്ഞ മുക്തിപ്രാപിക്കുന്നു. അതിനാല്‍ വിഷണ്ണനും കഥയുടെ അന്തമില്ലായ്‌മയെക്കുറിച്ച്‌ വഥിതനുമായിത്തീര്‍ന്ന്‌ നിദ്രകിാ‍ത്ത അവസ്ഥയിലായിരുന്നു കഥാകൃത്ത്‌. നിലതെറ്റിയ ആ മനുഷനെ ചുറ്റിപ്പറ്റി പ്രേതങ്ങള്‍ ഉറക്കം പ്രതീക്ഷിച്ചുനിന്നു.
വിചിത്രമായതെന്തെന്നാല്‍, ഇന്നൊരു വെള്ളിയാഴ്ചയാണെന്നറിയാതെയാണ്‌ കഥാകൃത്ത്‌ കഥയെഴുതിത്തുടങ്ങിയത്‌ എന്നതാണ്‌. എഴുത്തുകാരന്‍ ജനതതിയുടെ താക്കോല്‍സൂക്ഷിപ്പുകാരനാണെന്നോ മറ്റോ ആരോ ഒരു വിഡ്ഢിത്തം പറഞ്ഞുവച്ചിു‍ണ്ടല്ലോ. അയാള്‍ക്ക്‌ ഒരു പ്രവചനസ്വഭാവം ചേരുന്ന ചില അവസരങ്ങളുണ്ട്‌. പലപ്പോഴും താന്‍ എഴുതിയിതിന്റെ പ്രവചനാത്‌മകതയെക്കുറിച്ചു വളരെ വൈകി മാത്രം തിരിച്ചറിവുണ്ടാകുന്നു എഴുത്തുകാരന്‌.
ഇവിടെ പക്ഷേ, ഒരിക്കലും അയാള്‍ തിരിച്ചറിയാതെ പോവാനിടയുള്ളതായിത്തീരുകയാണ്‌ അയാളുടെ പ്രവചനാത്‌മകകഥ. കാരണ" താന്‍ ചിത്രീകരിച്ച മൂന്നുപ്രേതങ്ങളെ എന്നെങ്കിലും അയാള്‍ കാണുകയോ അറിയുകയോ ചെയ്യണമെന്നില്ല. അഥവാ അറിയുമെങ്കില്‍ അതയാള്‍ തന്റെ കഥാകൃത്തെന്ന സ്വത്വം വെടിഞ്ഞ്‌ പ്രേതലോകത്തു വാപരിക്കുന്ന ഒരു കാലമുണ്ടെങ്കില്‍ അന്നുമാത്രം. അപ്പോള്‍ പക്ഷേ, ജഡലോകത്തിലെ ഒരു കടലാസും പേനയും അയാളുടെ വേവലാതികളിലേക്ക്‌ എത്തേണ്ട കാരവുമില്ല.
"മരണത്തോട്‌ ഏറെ ആസക്തനാണിയാള്‍"- ആത്‌മഹതചെയ്‌തവന്‍ പറഞ്ഞു. "ഞ്ഞാനൊരു കഥ പറഞ്ഞുകൊടുക്കുന്നത്‌ ഇയാള്‍ക്ക്‌ ഏറെ പ്രിയമാവും."
"നിലനില്‌പിനോടുള്ള അഭിനിവേശത്തിന്റെ പേരിലാണല്ലോ നിരൂപകര്‍ക്കിടയില്‍ ഇയാള്‍ ഏറെ പ്രശസ്‌തം." മരിച്ചവന്‍ പറഞ്ഞു. "ആ നിലയ്ക്ക്‌ എനിക്കാണ്‌ ഇയാളെ കൂടുതല്‍ സഹായിക്കാനാവുക."
അപ്പോള്‍ അക്ഷമയോടെ കൊല്ലപ്പെവന്‍ ഇരുവരെയും തടസ്സപ്പെടുത്തുമാറ്‌ പറഞ്ഞു.
"ജീവിച്ചു മതികെടാത്തവന്റെ വഗ്രതയിലാണ്‌ ഇയാള്‍ക്കു ശരിക്കും താത്‌പര്യം."
ഇങ്ങനെ ഭൂമിയില്‍നിന്നു സ്വാംശീകരിച്ചുകൊണ്ടുവന്ന ആശയപരമായ അതിര്‍വേലികളില്‍ പ്രേതങ്ങള്‍ തങ്ങളെ കുരുക്കിയിു‍. എങ്കിലും മനുഷസംബന്‌ധിയായ വകതിരിവില്ലായ്‌മയില്‍നിന്നു മുക്തിപ്രാപിച്ചിരുന്നതിനാല്‍ അനോന്യം ഹനിക്കുകയോ ചുര്‍ക്കുകയോ ചെയ്യാതെ അവര്‍ ഒരു പരസ്‌പരധാരണയിലെത്തി.
"വ്യ്ക്തിപരമായ ഇയാളുടെ താത്‌പര്യം എന്തുമാവെ‍, നാമോരോരുത്തരും കഥാവശേഷരാകാനുള്ള കാരണങ്ങള്‍ പറഞ്ഞാല്‍ത്തന്നെ ഇയാള്‍ക്കു മൂന്നു കഥയ്ക്കുള്ള വക കിട്ടും‍."
"എങ്കില്‍ തുടക്കം നീതന്നെ ആയ്ക്കൊള്ളൂ." രണ്ടാം പ്രേതം ഒന്നാ പ്രേതത്തോടു പറഞ്ഞു. "നിന്റേത്‌ ഒരുവക കാവനീതിയുള്ള സ്വയംഹത്യയായിരുന്നുവല്ലോ. സകുടുംബം മരണത്തിലേക്കു യാത്രതിരിച്ചി്‌ പാതിവഴിയില്‍ തനിച്ചു തുടരേണ്ടിവന്ന ഭാഗ്യഹീനത നിനക്ക്‌ അവതരിപ്പിക്കാം. ആത്‌മാഹുതി സ്വീകരിച്ച കുറ്റത്താല്‍ സെമിത്തേരിക്കു പിന്നിലെ തെമ്മാടിക്കുഴിയില്‍ എത്തിപ്പെടേണ്ടിവന്ന ദുരോഗം അറിയിക്കാം. കൂടെ വിഷം കഴിച്ച ഭാരയും കുഞ്ഞുങ്ങളും രക്ഷപ്പെതിനെക്കുറിച്ചു" ജീവിച്ചിരിക്കുമ്പോള്‍ നിനക്കു കിാ‍തെ പോയ സഹായവാഗ്‌ദാനങ്ങള്‍ മരണശേഷം നിന്റെ ഗൃഹത്തെ പച്ചപിടിപ്പിച്ചതിനെക്കുറിച്ചു പറയാം."
ആത്‌മാവുകൂടി കിടുകിടുത്തുപോവുന്ന മോര്‍ച്ചറിയിലെ തണുപ്പില്‍നിന്ന്‌ ഇത്തിരിനേരം വെളിയിലിറങ്ങിനിന്ന കാര്യം ആത്‌മഹതചെയ്‌തവന്‍ ഓര്‍മ്മിച്ചു. അപ്പുറത്ത്‌ മരണാസന്നരായ നാലു ജീവിതങ്ങള്‍, ശരീരത്തിനു വെളിയിലേക്കെടുക്കപ്പെ പ്രധാന ഞരമ്പുചാലുകള്‍പോലെ നാസികയിലേക്കു നീളുന്ന കുഴലുകളില്‍ തളഞ്ഞുകിടന്നു. പരിസരത്തു പരിചിതരായ ഒരുപാടു മുഖങ്ങളെക്കണ്ടതും തിരികെ മോര്‍ച്ചറിയുടെ ശൈത്യത്തിലേക്കു മടങ്ങി.
"ശരിതന്നെ സ്‌നേഹിതാ." കൃത്രിമക്കുഴലുകളുടെ ആശുപത്രിയില്‍നിന്നു പ്രേതങ്ങളുടെ വെള്ളിയാഴ്ചയിലേക്കു തിരിച്ചെത്തി ആത്‌മഹത്യ ചെയ്‌തവന്‍ പറഞ്ഞു. ഭൂമി അതിന്റെ അധികപ്പറ്റുകളുടെ കണക്കിലാണ്‌ എന്നെയും ചേര്‍ത്തുവച്ചതെന്ന്‌ ഇപ്പോള്‍ എനിക്കു ബോദ്‌ധ്യമാവുന്നു. എന്നെ സംബന്‌ധിച്ച സ്ഥിതിവിവരക്കണക്കുകള്‍ മാറ്റിയതോടെ ലോകത്തിന്റെ രീതിതന്നെ എത്രമേല്‍ മാറിമറിഞ്ഞു. ആരും തിരിഞ്ഞുനോക്കാതിരുന്ന ദ്രവിച്ച വീടിന്റെയും പതിതജന്മങ്ങളുടെയും ചിത്രം പത്രത്താളില്‍ വാര്‍ത്തയായി. പിന്നെ നാനാദിക്കില്‍നിന്നു സഹായവാഗ്‌ദാനങ്ങളുടെ പ്രവാഹം. അനാഥജന്മങ്ങളെ ഏറ്റെടുക്കാന്‍ സന്നദ്ധസംഘടനകളുടെ മത്സരം. ഉറപ്പുള്ള ഭിത്തികൊണ്ടു കോണ്‍ക്രീറ്റ്‌ മേല്‍ക്കൂരകൊണ്ടു" അവരെന്റെ മക്കള്‍ക്കു സുരക്ഷയൊരുക്കി. പുതുവസ്‌ത്രങ്ങളും പുസ്‌തകങ്ങളും ബാങ്കുനിക്ഷേപവും ഏര്‍പ്പാടാക്കി."
"ഒന്നോര്‍ത്താല്‍ നന്നായി." കൊല്ലപ്പെവന്‍ പറഞ്ഞു. "ഇവിടെയായിരിക്കെ ആശ്വസിക്കാമല്ലോ നിനക്ക്‌."
"അതുതന്നെ എന്റെ മക്കളും ഒടുവില്‍ പറഞ്ഞത്‌, അപ്പന്‍ പോയതെത്ര നന്നായെന്ന്‌. മിന്നു കെട്ടി ഞാന്‍ ഒപ്പം ചേര്‍ത്തവള്‍ നിസ്സംഗതയോടെ അതു കേട്ടുനിന്നതിലു" എനിക്കു തെറ്റു തോന്നുന്നില്ല. അവരുടെ ശരികള്‍ക്ക്‌ ലോകത്തിന്റെ ന്യായമുണ്ട്‌. ഇവിടെ അഞ്ചുപ്രേതങ്ങളായി നിലനില്‍ക്കുന്നതിലും എത്രയോ നന്നാണ്‌ അവര്‍ അവിടെയും ഞാന്‍ മാത്രം ഇവിടെയുമായി തുടരുന്നത്‌."
കണ്ണില്‍ ഹന്നാന്‍ജലം പോലെ വിശുദ്ധമായ ഉറവ പൊടിഞ്ഞ്‌ ആത്‌മഹത്യ ചെയ്‌തവന്‍ നിന്നു. സ്‌പര്‍ശിച്ച ഇടങ്ങളെലല്ലാം ശുദ്ധീകരിച്ച്‌ ഒരു ജ്ഞാനസ്‌നാനത്തിലേക്ക്‌ അതു കടന്നുചെന്നു. ഹന്നാന്‍ജലത്തിന്റെ മഹാഗംഗയിലേക്ക്‌ അതിന്റെ സ്‌നാനഘങ്ങളിലൂടെ കൊല്ലപ്പെവന്‍ പടവിറങ്ങി. "ആലോചിച്ചാല്‍ നാമൊക്കെ എന്താണ്‌?"
"വെറുമൊരു അതൃപ്‌താവസ്ഥ, അതാണ്‌ പ്രേതനില." ആത്‌മഹത്യ ചെയ്‌തവന്‍ പറഞ്ഞു. "അതിനാല്‍ ഭൂമിയിലും നാം പ്രേതങ്ങളായിരുന്നു."
ഇതാ ഈ കഥാകൃത്തിനെത്തന്നെ നോക്കൂ. ലോകത്തൂടെയും അതിന്റെ നാടങ്ങളിലൂടെയും കടന്നുപോയപ്പോള്‍ നമുക്ക്‌ ലഭിക്കാതെ പോയതിനെ ഇയാളും മറ്റൊരു രീതിയില്‍ തേടുന്നു. അതൃപ്‌തനായ ഓരോ കഥാകൃത്തു" ഒരു പ്രേതമാണ്‌. ഏതവസ്ഥയോട്‌ ഒരുവന്‍ താദാത്‌മപ്പെടുന്നുവോ ആ അവസ്ഥയെക്കുറിച്ച്‌ അവന്‌ താത്കാലിക ഉണര്‍വുണ്ടാകുന്നു. ഇപ്പോള്‍ ഈ കഥാകൃത്ത്‌ പ്രേതങ്ങളെ കടലാസിലെത്തിച്ചതു" അങ്ങനെതന്നെ."
"എത്ര വലിയ നേര്‌." മരിച്ചവന്‍ പറഞ്ഞു. "ഭൂമിയെ വിൊഴിയാനുള്ള സുകൃതമില്ലാതെ പോയവന്റെ പൂര്‍വശരീരസ്‌മരണയാണ്‌ പ്രേതം. ഈ സ്‌മരണയുടെ തീവ്രമായ ദുരോഗം" പക്ഷേ, ആരോടു നാം പങ്കുവയ്ക്കു"?"
ഭൂമിയിലെ തന്റെ പിന്നാമ്പുറങ്ങളിലേക്ക്‌ പ്രേതം നെടുവീര്‍പ്പോടെ തിരിഞ്ഞുനോക്കി.
"പ്രേതാവസ്ഥയില്‍നിന്നുള്ള മോചനത്തിനായി പുത്രന്റെ കര്‍മ്മാനുഷ്ഠാനങ്ങള്‍ക്കായി കാത്തിരിക്കുന്ന ഒരു ഹതഭാഗനെ ഞാനറിയുന്നു. എന്നാല്‍ പുത്രനോ, പിതൃബലിയെ പ്രാകൃതാചാരമെന്നു തള്ളിക്കളഞ്ഞിരിക്കുന്നു. പിതാവിനായി നീക്കിവയ്ക്കുന്ന ഒരുരുളച്ചോറ്‌ ഒരിക്കലു" അവിടേക്കെത്തില്ലെന്ന്‌ അവന്‌ തീര്‍ച്ചയുണ്ടത്രേ. മരണമെന്തെന്നറിവില്ലാത്തവന്‌ മരണത്തെക്കുറിച്ചുള്ള ഈ ശാഠ്യമില്ലായിരുന്നെങ്കില്‍, തെറ്റോ ശരിയോ എന്നു വ്യക്തമല്ലാത്ത ഒന്നിനുവേണ്ടി കേവലം അനുഷ്ഠാനമായിങ്ക്ലു" അവന്‍ ഒരുരുളച്ചോറു നീി‍യെങ്കില്‍, അതിന്റെ പ്രാണബീജം പിതാവിനെ തുണയ്ക്കുമായിരുന്നു. ആചാരം പ്രാകൃതവും അബദ്ധവുമെങ്കില്‍ അവനു നഷ്‌ടമാവാനുള്ളത്‌ ഒരുരുളച്ചോറു മാത്രം. അറിവുകേടിനപ്പുറത്തെ ഒരു സതത്തിലേക്ക്‌ അതിനു വേരുണ്ടെങ്കില്‍ പൂര്‍വികനു നല്‍കുന്ന അന്തഭിക്ഷയായിക്കൊള്ളെ‍ അതെന്നെങ്കിലും അവന്‍ കരുതിയെങ്കില്‍...." മരിച്ചവന്‍ ഗദ്‌ഗദകണ്ഠനായി, "പക്ഷേ, അവന്‍..... പ്രാണനെപ്പോലെ മാറോടടുക്കി ഞാന്‍ പോറ്റിവളര്‍ത്തിയ എന്റെ മകന്‍, ഭിക്ഷക്കാരനായി ഒരുവറ്റു ചോറുമോഹിച്ച്‌ ഞാന്‍ കാത്തിരിക്കുന്നത്‌ അവഗണിച്ച്‌...."
നെടുവീര്‍പ്പുകളും കാത്തിരിപ്പുകളും ഘനീഭവിച്ചുകിടക്കുന്ന ആത്‌മാക്കളുടെ ലോകത്തു നിശ്ശബ്‌ദത വാപിച്ചു. അപൂര്‍വമായി മാത്രം തുറക്കപ്പെടുന്ന, ഓരോരുത്തര്‍ക്കുമുള്ള ഓരോരോ വാതിലുകളിലൂടെ ഓരോരോ നിശ്ശബ്‌ദതകള്‍. ഇടയ്ക്കിടെ വാതായനങ്ങളുടെ കിരുകിരുശബ്‌ദ" നിശ്ശബ്‌ദതയെ ഭഞ്ജിക്കാനെത്തി. ഏതോ പുതിയ ആത്‌മാക്കളുടെ വാതിലുകള്‍ തുറക്കപ്പെടുകയാവണം.
"ശാന്തനാകൂ സ്‌നേഹിതാ.' കൊല്ലപ്പെവന്‍ ആശ്വസിപ്പിച്ചു. "അനുഷ്ഠാനങ്ങളോടു കലഹിച്ച്‌ ലോകത്തെ പുനസ്സൃഷ്‌ടിക്കാന്‍ വെമ്പിനടന്ന ഒരു യൗവനത്തെ ഞാനും അനുഭവിച്ചിു‍ണ്ട്‌. പ്രപഞ്ചം അന്നെന്റെ ഉളളങ്കൈയില്‍ സ്വന്തം ഭാവിയെപ്രതി ഭയന്നു" എന്റെ ദയയ്ക്കു കാത്തു" കിടന്നു. ഇഷ്‌ടമുള്ളിടത്തേക്ക്‌ ഇഷ്‌ടമുള്ളപ്പോഴൊക്കെ അതിനെയി്‌ അമ്മാനമാാ‍ന്‍ എന്തൊരു ഹുങ്കു" കൈത്തരിപ്പുമായിരുന്നു എനിക്ക്‌. വീണുകിടന്നപ്പോള്‍ മാത്രം കൈകാലുകളുടെ ബലഹീനത ഞാനറിഞ്ഞു. സ്വന്തം നിദ്രയെപ്പോലും സംശയലേശമെനേ വാഖാനിക്കാന്‍ കഴിവില്ലാത്തവന്റെ മൗഢമാണത്‌. പക്ഷേ, എനിക്കു പ്രതാശയുണ്ട്‌, ഓരോ മൗഢത്തെയു" തൊു‍വിളിക്കാന്‍ ഒരു കാരുണ്യം കാത്തിരിക്കുന്നുവെന്ന്‌."
"എവിടെ.... എവിടെയാണത്‌?"
മരിച്ചവന്‍ ചോദിച്ചു.
"ചുറ്റു" സാഗരമായി ഒഴുകിയപ്പോള്‍ അത്‌ അവഗണിക്കപ്പ്‌. ഒരു നീരുറവയുടെ ആഴമില്ലായ്‌മയില്‍ നാമിപ്പോള്‍ മുങ്ങിത്തപ്പുകയാണ്‌ അതിനെ. നമ്മോടത്‌ അനിശ്ചിതമായ ഒരു കാത്തിരിപ്പ്‌ ആവശപ്പെടുന്നു. എന്റെ കാര്യം നോക്കൂ, ഈ കാത്തിരിപ്പിനിടെ ഞാന്‍ എനിക്കുതന്നെ പാഠമായിത്തീര്‍ന്നിരിക്കുന്നു. പൈതൃകം ഒരുവനെ എങ്ങനെയാണ്‌ പണക്കൊഴുപ്പിനും ധൂര്‍ത്തിനും ആസക്തികള്‍ക്കു" അവകാശിയാക്കുന്നതെന്ന പാഠം. നിയമപ്രകാരം കൂടെക്കൂാ‍വുന്നത്ര ബീവിമാരെയും നിയമപുസ്‌തകത്തിനു വെളിയിലുള്ള ബന്‌ധങ്ങളെയും അവന്‍ പ്രാപിക്കുന്നു. കാമിക്കുന്നതല്ലാതെ സ്‌നേഹിക്കുന്നില്ല അവന്‍ ഒന്നിനെയും. ജീവിതമാകെ‍, അവന്‌ ചുണ്ടില്‍ത്തുടങ്ങി മലദ്വാരത്തില്‍ അവസാനിക്കുന്ന ഒരു നീളന്‍കുഴല്‍ മാത്രമാണ്‌. അതിന്റെ വഴിയിലെവിടെയോ ആസക്തികളുടെ ഒരു ഗ്രന്ഥിയിരുന്ന്‌ അവനെ നിരന്തരമായി പ്രലോഭിപ്പിക്കുന്നു. നിലയ്ക്കാത്ത ആഘോഷമെന്നു കരുതി ജീവിത" കഴിച്ചുകൂു‍മ്പോള്‍ വാര്‍ദ്ധകമെത്തി അവനെ പിന്നില്‍ത്തി വിളിക്കുന്നു."
അനനൊരുവന്റെ കഥപോലെ സ്വന്ത" ജീവിതഗ്രന്ഥ" വായിച്ചുകൊണ്ടിരിക്കെ ഒരാത്‌മാവ്‌ തന്നോടുതന്നെ താദാത്‌മപ്പെടുകയാണ്‌.ംം
"ഒടുവില്‍ നാലാമത്തെ മൊഞ്ചത്തിയുടെ സഹോദരന്മാര്‍ വാര്‍ദ്ധക" ബാധിച്ച എന്റെ നീളന്‍കുഴലിലൂടെ വിഷംകടത്തിവിു‍. അതോടെ ഗ്രന്ഥി നിശ്ചലമായി, സ്വത്തു നഷ്‌ടപ്പെ്‌ ഞാന്‍ മീസാന്‍കല്ലുകള്‍ക്കിടയിലെത്തി. ലാളിച്ചില്ലല്ലോ ഞാനെന്റെ മക്കളെ. ഉള്ളുതുറന്നു സ്‌നേഹിച്ചില്ലല്ലോ ഞാനെന്റെ ബീവിമാരെ. ഇപ്പോള്‍, ഇപ്പോള്‍ ഞാന്‍ മോഹിക്കുന്നു, എല്ലാമൊന്ന്‌ മായ്ച്ചുതിരുത്തി ഒരിക്കല്‍ക്കൂടി ഭൂമിയില്‍ച്ചെന്നു ജീവിക്കാനായെങ്കിലെന്ന്‌. ജീവിത" പക്ഷേ, ഒരു സ്ലേറ്റു" കല്ലുപെന്‍സിലു" മഷിത്തണ്ടുമല്ലല്ലോ സ്‌നേഹിതാ.'
കേള്‍വിയുടെ ഭാരത്തില്‍, ആത്‌മഹതചെയ്‌തവന്‍ ഓര്‍ത്തെടുത്തു.
"തയ്യാറെടുപ്പോടെ പരീക്ഷയെ നേരിടാനാവാതെപോയ കുറ്റബോധമാണ്‌ പ്രേതാവസ്ഥ."
"പഠനം ഉഴപ്പിയവന്റെ വഥയാണ്‌ നാം." മരിച്ചവന്‍ ഉരുവിു‍.
"ജീവിതത്തെ പ്രേതലോകത്തോടു ബന്‌ധിപ്പിക്കാന്‍ ശ്രമിക്കുന്ന ഈ കഥാകൃത്തിനോടെങ്കിലും നമുക്കിതു പങ്കുവയ്ക്കാനായെങ്കില്‍..... ചില ലോകങ്ങളിലേക്കു ചില പാലങ്ങള്‍പോലെ." കൊല്ലപ്പെവന്‍ പറഞ്ഞു.
"അവന്‍ ഉറങ്ങട്ടെ‍. സൂക്ഷ്‌മരൂപികള്‍ക്കു സൂക്ഷ്‌മലോകത്തു സഞ്ചാരമാവാം എന്നതിനാല്‍ നമുക്ക്‌ അവന്റെ നിദ്രയില്‍ സ്വപ്‌നമായി പ്രവേശിക്കാം. അവന്റെ ജീവന്‍ അപ്പോള്‍ മനസ്സോടുകൂടി കാലദേശങ്ങളതിക്രമിച്ച്‌ നമ്മുടെ പ്രേതാവസ്ഥയോടു താദാത്‌മപ്പെടും."
"സ്ഥൂലത്തിലേക്കുണരുന്നവന്‍ പക്ഷേ, സൂക്ഷ്‌മത്തെ വിസ്‌മരിക്കില്ലേ?"
"അത്‌ ചേതനയുടെ നിയമം. എങ്കില്‍ക്കൂടി സൂക്ഷ്‌മത്തോടു സമ്പര്‍ക്കപ്പെടാന്‍ ചായ്‌വുകാു‍ന്നവനില്‍ നമുക്ക്‌ പ്രതാശ പുലര്‍ത്താവുന്നതാണ്‌. ഇവന്റെ നിദ്രയ്ക്കുവേണ്ടി നാം കാത്തിരിക്കുക."
കഥാകൃത്താവട്ടെ‍, നങ്കൂരം നഷ്‌ടപ്പെ്‌ കടലിലലയുന്ന കപ്പിത്താനെപ്പോലെ ഉറക്കം നഷ്‌ടപ്പെവനായിരുന്നു. തന്റെ നിദ്രയ്ക്കു കാത്ത്‌ മൂന്നു പ്രേതങ്ങളിങ്ങനെ നിലകൊള്ളുന്നതറിയാതെ ഒന്നിലധികം സിഗററ്റുകള്‍ പുകച്ചുതീര്‍ത്ത്‌ ചിന്തയെ സജീവമാക്കിനിര്‍ത്താന്‍ യത്‌നിച്ചുകൊണ്ടിരുന്നു അയാള്‍. ഒടുവില്‍ നിദ്രാരാഹിതം അയാളെ ഉറക്കത്തോള" ക്ഷീണിതനാക്കി.
"ഇതാ ഉറക്കമെത്തുന്നു." ആവേശപ്പെ്‌ പ്രേതങ്ങള്‍ പറഞ്ഞു. "ഇനിയിവന്റെ സ്വപ്‌നലോകത്തു നാ" കഥാപാത്രങ്ങളായി പ്രവേശിക്കുക."

കഥാവശേഷം:

കഥയെഴുതുന്ന കഥാകൃത്തിനെക്കുറിച്ചു" അവന്റെ കഥയിലെ പ്രേതങ്ങളെക്കുറിച്ചു" മറ്റൊരു കഥാകൃത്ത്‌ രേഖപ്പെടുത്തിയിതാണിത്‌. കഥയ്ക്കുള്ളിലെ കഥാകൃത്തിന്‌ പ്രേതങ്ങളുമായി സമ്പര്‍ക്കപ്പെടാന്‍ ഇടവരുംമുന്‍പുതന്നെ മുസ്ലിംപള്ളിയിലെ മുക്രി സുബഹ്‌ നമസ്കാരത്തിനുള്ള വാങ്കുവിളി തുടങ്ങിയിരുന്നു. ശിവക്ഷേത്രത്തിന്റെ നടയില്‍നിന്നു" തിരുഹൃദയദേവാലയത്തിന്റെ മേടയില്‍നിന്നു" കാലദേശങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ മുഴങ്ങി. സ്കൂളിലെ അവസാനമണി കേ വിദാര്‍ത്ഥികളെപ്പോലെ താന്താങ്ങളുടെ വിശ്രമയിടങ്ങളിലേക്ക്‌ തിടുക്കപ്പ്‌ മടങ്ങു"മുന്‍പ്‌ സൂക്ഷ്‌മലോകത്തു വാപരിക്കുന്ന കഥാകൃത്ത്‌ തങ്ങളെക്കുറിച്ചു സ്ഥൂലലോകത്തില്‍ എഴുതിയിതിലേക്ക്‌ ഒരിക്കല്‍ക്കൂടി ആത്‌മാക്കള്‍ പാളിനോക്കി. പ്രസ്‌താവനകളു" കാരണങ്ങളുമായി വിഭജിച്ചു നിര്‍ദ്ധരിക്കേണ്ടുന്ന ഒരു സദാസതവാക"പോലെ കഥയിപ്പോഴും കടലാസിനു വെളിയിലെവിടെയോ ഇങ്ങനെ മാറിക്കിടക്കുന്നതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം കഥയ്ക്കുള്ളിലെ കഥാകൃത്തിനു മാത്രമാണ്‌. കഥ പൂര്‍ത്തിയാക്കേണ്ടവന്‍ ഉറങ്ങാതിരിക്കുകയല്ല, മറിച്ച്‌ ഗാഢമായി ഉറങ്ങുകയാണ്‌ വേണ്ടതെന്ന്‌ അവനറിയുന്നില്ല. ഉള്ളില്‍ കഥയുണ്ടായിരിക്കുമ്പോഴും പകര്‍ത്തിവയ്ക്കാതെ കഴിക്കുന്നവനാണ്‌ മഹാനായ കാഥികനെന്നു" അവനു തിരിച്ചറിവായിി‍ല്ല.
വി.ജെ. ജെയിംസ്‌, 2003ല്‍ മാത്രുഭൂമിയില്‍ പ്രസിദ്ദീകരിച്ച കഥ.

1 മറുമൊഴികള്‍ :

Blogger മലയാളം 4 U പറഞ്ഞത്...

പ്രിയ സുഹൃത്തേ താങ്കളുടെ മരണമൊഴി ഇപ്പോള്‍ ബ്ലോഗ് ലോകത്തില് ഭീതിയുടെ വിത്ത് പാകിതുടങ്ങിയിരിക്കുന്നു. എന്നാല്‍ മരണത്തിനപ്പുറത്തേക്ക് താങ്കള്‍ ചിന്തിച്ചാല്‍! താങ്കളില്‍ അത് ഭീതിയുടെ വിത്ത് പാകിയാല്‍ ഞാന്‍ ധന്യനായ്. 2003ല്‍ മാതൃഭൂമിയില്‍ വന്ന ഒരു കഥ താങ്കള്‍ക്കായ് ഞാന്‍ ഇവിടെ പോസ്റ്റട്ടേ.മരണമൊഴി മുഴക്കുന്നവറ്ക്കായ് ഒരു പ്രേതമായാല്‍ താങ്കള്‍ക്കുണ്ടാകുന്ന പരിമിതികള്‍. അതേ സുഹൃത്തേ എഴുതുവാനോ എഴുത്ത്കാരനെയോ വായനക്കാരനെയോ സഹായിക്കാനോ താങ്കള്‍ക്ക് കഴിയില്ല. (പ്രിയ കഥാകൃത്ത് എന്നൊട് ക്ഷമിക്കും എന്ന് കരുതട്ടേ. താങ്കളുടെ കഥ ഒരാളെ രക്ഷപെടുത്തുമെങ്കില്‍ ! മരണമൊഴികള്‍ ബ്ലോഗ് ലോകം നിലനില്‍ക്കുന്നിടത്തോളം കാലം എഴുതുവാനെങ്കിലും ജീവിതത്തെ നീട്ടുമെങ്കില്).
ഈ കഥ വായിച്ചിട്ടും താങ്കളുടെ മനസ് മാറുന്നില്ലേങ്കില് ഈ ക്ലോക്ക് നോ‍ക്കു.death clock താങ്കളുടെ മരണം എപ്പോളാണെന്നു തിരിച്ചറിയൂ.

1:26 AM, July 30, 2006  

Post a Comment

<< ഒന്നാം പേജിലേക്ക്